കൊളംബോ: ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ അമേരിക്കയ്ക്ക് കൂറ്റൻ വിജയ ലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി.
അർധ സെഞ്ചുറി നേടിയ സാഹിബ്സാദ ഫർഹാന്റെ (73) പ്രകടനമാണ് പാക് പടയെ കൂറ്റൻ സ്കോറിലേക്കെത്തിച്ചത്. ബാബർ അസം (46), ഷദാബ് ഖാൻ (30) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. യുഎസ്എയ്ക്ക് വേണ്ടി ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് നാല് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഇന്ത്യയ്ക്കെതിരായ മത്സരത്തിലും ഷാല്‍ക്വിക്ക് നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ തോൽപ്പിച്ച പാക്കിസ്ഥാൻ രണ്ടാം ജയം തേടിയാണ് കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ ഇന്ത്യയോട് തോറ്റ അമേരിക്കയ്ക്ക് ജയം അനിവാര്യമാണ്.